വാഷിംഗ്ടൺ: വാക്‌സിനെടുത്ത ശേഷം ഒമിക്രോൺ പിടിപെട്ടവർക്ക് മറ്റ് വകഭേദങ്ങൾക്കെതിരെ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസും എടുത്തവർക്ക് ഒമിക്രോൺ ബാധിച്ചാൽ ബൂസ്റ്റർ എടുക്കുന്നതിനെക്കാൾ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും വാക്‌സിൻ നിർമ്മാതാക്കളായ ബയോൺടെക് എസ്.ഇ കമ്പനിയും വാഷിംഗ്ടൺ സർവകലാശാലയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഒമിക്രോൺ സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകൾക്ക് പുതിയ വകഭേദങ്ങൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് പഠനത്തിലൂടെ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ വ്യക്തമായ അനുമാനത്തിലെത്താൻ കൂടുതൽ പഠനങ്ങളും തെളിവുകളും ആവശ്യമാണ്.
അതേസമയം പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതിരോധ ശേഷിയ്ക്കായി രോഗം തേടി പോകരുതെന്ന് സർവകലാശാല പ്രിൻസിപ്പൽ സയിന്റിസ്റ്റ് അലക്‌സാഡ്ര വാൾസ് മുന്നറിയിപ്പ് നൽകി.
വാക്‌സിനെടുത്ത ശേഷം ഒമിക്രോൺ പിടിപെട്ടവർ, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസെടുത്തവർ, ഒമിക്രോൺ പിടിപെട്ട ഇതുവരെ വാക്‌സിനെടുക്കാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ച് ആളുകളുടെ രക്ത സാംപിൾ പരിശോധിച്ചാണ് പഠനം നടത്തിയത്. വാക്‌സിനെടുത്ത ശേഷം ഒമിക്രോൺ വന്നവരിലെ ആന്റിബോഡി വിവിധ ഡെൽറ്റാ വകഭേങ്ങളെ ശക്തമായി പ്രതിരോധിക്കും. രോഗികളുടെ മൂക്കിലെ സ്രവസാപിളുകളിൽ ആന്റിബോഡിയെ തിരിച്ചറിയാനും ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തിൽ വൈറസ് പ്രവേശിച്ച ഉടൻ തന്നെ നിർവീര്യമാക്കാൻ ഇത് സഹായകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |