SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.12 PM IST

യോഗത്തിന് മുമ്പ് സി.പി.ഐ അംഗത്തെ വിളിച്ച് പി.എസ്.സി ചെയർമാന്റെ ഒത്തുതീർപ്പ് ചർച്ച

p

തിരുവനന്തപുരം: തൃശൂർ ജില്ലാ പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിന് ജില്ലയുടെ ചുമതലയുള്ള കമ്മീഷനംഗം ടി.ആർ.അനിൽകുമാറിനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കിയ സംഭവം വിവാദമായതോടെ ഇന്നലെ നടന്ന പി.എസ്‌.സി യോഗത്തിന് മുമ്പ് ചെയർമാന്റെ നാടകീയ നീക്കം.

മറ്റു അംഗങ്ങളെ നോക്കുകുത്തിയാക്കി ചെയർമാനും രണ്ട് സി.പി.എം അംഗങ്ങളും കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെ പ്രതിഷേധം സി.പി.ഐ അംഗങ്ങൾ ഉന്നയിക്കാനിരിക്കെയാണ് ചെയർമാൻ എം.കെ.സക്കീർ ടി.ആർ. അനിൽകുമാറിനെ കാബിനിൽ വിളിച്ച് ചർച്ച നടത്തിയത്. പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ പട്ടികജാതി -വർഗ വികസന കോർപ്പറേഷന്റെ ചെയർമാൻ യു.ആർ.പ്രദീപിനെ അദ്ധ്യക്ഷനാക്കിയ സംഭവമാണ് വിവാദമായത്. പ്രോട്ടോക്കോൾ പ്രകാരം ജില്ലയുടെ ചുമതലയുള്ള അംഗം ടി. ആർ. അനിൽകുമാറാണ് അദ്ധ്യക്ഷനാവേണ്ടത്. എന്നാൽ അദ്ദേഹത്തെ ആശംസാപ്രാസംഗികനാക്കി ഒതുക്കിവാടകകെട്ടിടത്തിന്റെ ഉടമയെ അദ്ധ്യക്ഷനാക്കിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. സി.പി.ഐക്കാരനായ സ്ഥലം എം.എൽ.എ പി.ബാലചന്ദ്രനെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല.

ഇന്നലെ നടന്ന പി.എസ്.സി യോഗത്തിൽ ഇക്കാര്യം വിവാദമാകുമെന്ന സൂചനയുള്ളതിനാലാണ് ചെയർമാൻ മുക്കാൽമണിക്കൂറോളം ഒത്തുതീർപ്പ് ചർച്ച നടന്നത്. പ്രോട്ടോക്കോൾ പാലിക്കാൻ സാധിക്കാതെ പോയതിൽ വീഴ്‌ചയുണ്ടായതായി ചെയർമാൻ സമ്മതിച്ചതായാണ് വിവരം. തുടർന്ന് യോഗത്തിൽ ഈ വിവാദം ചർച്ചയായില്ല. എന്നാൽ പരിഗണനയിൽ വന്ന മറ്റൊരു നിയമപ്രശ്നത്തിൽ ചെയർമാന്റെ നിലപാടിനെതിരെ ടി.ആർ. അനിൽകുമാർ ശക്തമായ നിലപാടെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.