നിലമ്പൂർ: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസിൽ മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ, കൂട്ടുപ്രതികളായ നടുത്തൊടിക നിഷാദ്, ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ മറ്റൊരു പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ ഇന്നലെ തെളിവെടുപ്പ് പൂർത്തിയാക്കി റിമാൻഡ‌് ചെയ്തു.
നൗഷാദുമായി ഇന്നലെ രാവിലെ വിവിധയിടങ്ങളിൽ തെളിവെടുത്തിരുന്നു. ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കാൻ കത്തി വാങ്ങിയ ആശുപത്രി റോഡിലെ കടയിലെത്തിയും തെളിവെടുത്തു. കടയുടമയിൽ നിന്നും ജോലിക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം വെട്ടിനുറുക്കിയ ബാത്ത് റൂമിലെ പൈപ്പിൽ നിന്ന് ചോരക്കറയും പുഴയിൽ തള്ളാനുപയോഗിച്ച കാറിൽ നിന്ന് തലമുടിയും ലഭിച്ചു. ഇവ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |