തിരുവനന്തപുരം: ജാതിയും മതവും നോക്കി മന്ത്രിമാർ വോട്ട് പിടിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സതീശന് രാഷ്ട്രീയം പറയാൻ അറിയില്ലെന്നും ജാതിയും മതവും നോക്കുന്നവരല്ല എൽ ഡി എഫുകാരെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു പ്രദേശത്ത് ചെന്നാൽ എങ്ങനെയാണ് ജാതിയും മതവും നോക്കി വീടുകൾ കയറുക. പ്രതിപക്ഷ നേതാവിന്റെ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തൃക്കാക്കരയിൽ ജോ ജോസഫിന് ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും വിജയരാഘവൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
തൃക്കാക്കരയിൽ സ്വന്തം ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകളിൽ മാത്രം കയറിയിറങ്ങി മന്ത്രിമാർ വോട്ട് ചോദിക്കുന്നത് മതേതര കേരളത്തിന് അപമാനമാണെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് സർക്കാരിന് യോജിച്ച പ്രവൃത്തിയല്ല മന്ത്രിമാരുടേതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |