ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ച ഉത്തരവിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. ഉത്തരവിറങ്ങിയ മേയ് 13ന് മുമ്പ് കസ്റ്റംസ് വകുപ്പിൽ രജിസ്റ്റർ ചെയ‌്തതും പരിശോധനയ്‌ക്കായി കൈമാറിയതുമായ ചരക്കുകൾക്ക് കയറ്റുമതി നിരോധനം ബാധകമല്ല. ഈജിപ്‌തിലേക്ക് കൊണ്ടുപോകാൻ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തു നിന്ന് കപ്പലിൽ കയറ്റിയ 61,500 മെട്രിക് ടൺ ഗോതമ്പിനും ഇളവു നൽകി. ഈജിപ്‌ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണിത്. ആഗോള വിപണിയിലെ പ്രതിസന്ധികൾ നേരിടുന്ന അയൽ രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കുമുള്ള ഗോതമ്പ് വിതരണവും തുടരും.
പണപ്പെരുപ്പം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തെ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരായ ഇന്ത്യയുടെ തീരുമാനം അന്താരാഷ്‌ട്ര വിപണിയിൽ വൻ വിലക്കയറ്റത്തിനിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |