തിരുവനന്തപുരം: ഇടതുസർക്കാർ അധികാരമേറ്റതുമുതൽ കോളേജ് അദ്ധ്യാപകരുടെ സേവന, വേതന കാര്യങ്ങളിൽ തുടരുന്ന വിവേചനവും നിഷേധാത്മക നിലപാടും അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. കേരള പ്രദേശ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ മറവിൽ ആനുകൂല്യങ്ങൾ മരവിപ്പിച്ചും സാങ്കേതികകാര്യങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ചും കോളേജ് അദ്ധ്യാപകരെ സർക്കാർ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വി.എസ്. ശിവകുമാർ, സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദലി, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. എബ്രഹാം. എ. അരുൺകുമാർ, ഡോ. ബിജു ജോൺ, റോണി ജോർജ്ജ്, ജി.സി.ടി.ഒ പ്രസിഡന്റ് ഡോ.അനിൽകുമാർ, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ഒ.ടി.പ്രകാശ്, ഡോ.യു.അബ്ദുൾകലാം, ഇ.എസ്. ലത, ഡോ.ഉമർ ഫാറൂഖ്, ഡോ. സിബി സി.ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |