ബംഗളൂരു: കനത്ത മഴയിലും വെള്ളക്കെട്ടിലും നഗരത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ബംഗളൂരു ഉള്ളാളിലെ ഉപനഗറിൽ കൂലിപ്പണിക്കാരായിരുന്ന ഇവരുടെ മൃതദേഹങ്ങൾ പൈപ്പ് ലൈൻ ജോലികൾ നടന്നിരുന്ന സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്. ബീഹാർ സ്വദേശിയായ ദേവഭരത്, ഉത്തർപ്രദേശ് സ്വദേശിയായ അങ്കിത് കുമാർ എന്നിവരാണ് മരിച്ചത്. ഇവർ ജോലി ചെയ്യുന്ന പ്രദേശത്ത് ഇന്നലെ രാത്രി ഏഴ് മണിയോടെ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
നഗരത്തിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചു. ഇതോടെ ഈ പ്രദേശത്ത് മാത്രം 155 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് ബംഗളൂരുവിന്റെ താഴ്ന്ന മേഖലകളെല്ലാം വെള്ളക്കെട്ടിലായി. ഇടി മിന്നലിൽ വൈദ്യുതി തകരാറുണ്ടായതിനെ തുടർന്ന് ഗ്രീൻ ലൈൻ മെട്രോ നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു.
Reports coming in many areas in #Bengaluru #Karnataka flooded with rain water. Buses, cars and two wheelers stuck due to rain. pic.twitter.com/yS6G2vn3YO
— Imran Khan (@KeypadGuerilla) May 17, 2022
ജെപി നഗർ, ജയനഗർ, ലാൽബാഗ്, ചിക്ക്‌പേട്ട്, മജസ്റ്റിക്, മല്ലേശ്വരം, രാജാജിനഗർ, യശ്വന്ത്പൂർ, എംജി റോഡ്, കബ്ബൺ പാർക്ക്, വിജയനഗർ, രാജരാജേശ്വരി നഗർ, കെങ്കേരി, മഗഡി റോഡ്, മൈസൂർ റോഡ് എന്നീ പ്രദേശങ്ങളാണ് വെള്ളക്കെട്ടിലായത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി കനത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പല പ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |