തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കേസിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കേണ്ടി വരുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്വം ബെന്നിച്ചന് മാത്രമല്ല. സർവീസിൽ നിന്ന് മാറ്റിനിറുത്താനുള്ള കുറ്റം ബെന്നിച്ചൻ ചെയ്തിട്ടില്ല.
പേപ്പാറ, നെയ്യാർ മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയ വിഷയത്തിലുള്ള എതിർപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു ഫയലിൽ കേന്ദ്രം ഒപ്പുവച്ചാൽ 6521 പേർക്ക് പട്ടയം ലഭിക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന വിഷയത്തിലും കേന്ദ്ര നിലപാട് സംസ്ഥാനത്തിന് എതിരാണ്. സൈലന്റ് വാലി സൈരന്ധ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താൻ വനത്തിൽ തെരച്ചിൽ തുടരുകയാണ്. തിരോധാനത്തിൽ ദുരൂഹതയുള്ളതിനാൽ അഗളി ഡിവൈ.എസ്.പി കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |