അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ ഹൽവാദ് വ്യവസായ മേഖലയിൽ സാഗർ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 12 പേർ മരിച്ചു. പരിക്കേറ്റ 20ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം തൊഴിലാളികൾ കുടുങ്ങിയതായാണ് വിവരം. ഗുജറാത്ത് ഇൻഡസ്ട്രിയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റേതാണ് (ജി.ഐ.ഡി.സി) അപകടമുണ്ടായ ഉപ്പ് ഫാക്ടറി. തൊഴിലാളികൾ ചാക്കിൽ ഉപ്പ് നിറച്ചുകൊണ്ടിരിക്കെയാണ് മതിലിടിഞ്ഞ് വീണതെന്നാണ് വിവരം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേൽ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |