ന്യൂഡൽഹി: ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ തലപ്പത്തു നിന്ന് എൻ.സി.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സുപ്രീം കോടതി പുറത്താക്കി . മുൻ സുപ്രീം കോടതി ജഡ്ജി എ.ആർ ദവെയുടെ നേതൃത്വത്തിലുള്ളമൂന്നംഗ താത്ക്കാലിക ഭരണസമിതിയെ എ.ഐ.എഫ്.എഫിന്റെ ഭരണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്.വൈ ഖുറേഷി, മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്ടൻ ഭാസ്‌കർ ഗാംഗുലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
2017-ൽ പ്രഫുൽ പട്ടേലിനെ എ.ഐ.എഫ്.എഫിന്റെ തലപ്പത്തു നിന്ന് നീക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതിയും വിധി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായുള്ള പട്ടേലിന്റെ തിരഞ്ഞെടുപ്പ് ദേശീയ കായിക ചട്ടം അനുസരിച്ചല്ല എന്ന് കണ്ടെത്തിയാണ് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |