ഹരിപ്പാട്: വീയപുരം ഭാഗത്ത് കാർത്തികപള്ളി എക്സ്സൈസ് റേഞ്ചിന്റെയും ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിന്റെയും , എക്സൈസ് ഇന്റലിജൻസിയും നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 553 കുപ്പി മാഹി നിർമ്മിത വിദേശ മദ്യംപിടിച്ചെടുത്തു. ഹരിപ്പാട് വീയപുരം പാമ്പാനി പാടശേഖരത്തിന്റെ വടക്കേ കരയിൽ അച്ചൻകോവിലാറിന്റെ തീരത്തായി 9 പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ വൻ തോതിൽ മാഹി നിർമ്മിത വിദേശ മദ്യം ജില്ലയിലേക്ക് കടത്താൻ സാധ്യത ഉണ്ടെന്ന ആലപ്പുഴ എക്സ്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കാർത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 500 മില്ലി ലിറ്ററി ന്റെ 553, കുപ്പികളിലായി ആകെ 277,ലിറ്റർ മാഹി നിർമ്മിത മദ്യം കണ്ടെടുത്തത്. പ്രതികളെ പറ്റി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം. ആർ.സുരേഷ്, എസ്.ഹാരിസ്, പി.ആർ.പ്രബീൺ, എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സ് സൈസ് ഓഫീസർമാരായ ജി. ജയകൃഷ്ണൻ, പി.കെ.അനീഷ്, എച്ച്. മുസ്തഫ, എൻ.പി അരുൺ, എ.ബി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |