പാനൂർ:കുടുംബപ്രശ്നത്തെ തുടർന്ന് കടയിൽ കയറി യുവാവിനെയും കുട്ടിയെയും മർദ്ദിച്ചുവെന്ന പരാതിയിൽ പാനൂർ പൊലീസ് കേസെടുത്തു.പാനൂരിനടുത്ത കുന്നോത്തുപീടികയിൽ എട്ടുവീട്ടിൽ ജിജേഷിനും സഹോദരന്റെ മകനായ എട്ടു വയസുകാരനുമാണ് മർദ്ദനമേറ്റത്. ഇവരെ പാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ജ്യേഷ്ഠന്റെ ഭാര്യവീട്ടുകാർ മർദിച്ചുവെന്നാണ് ജിജേഷിന്റെ പരാതി. കിഴക്ക് ചമ്പാട് ജിജേഷ് കച്ചവടം ചെയ്യുന്ന പലചരക്ക് കടയിൽ കയറിയാണ് ഒരുസംഘമാളുകൾ അക്രമം നടത്തിയത്. കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോകുന്നത് തടഞ്ഞതാണ് ജീജേഷിനും കുട്ടിയ്ക്കും കടക്കു നേരെ മർദ്ദനമഴിച്ചുവിടാൻ കാരണമായതെന്നാണ് പരാതി. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയതിനെ തുടർന്ന് അക്രമികൾ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രദേശവാസികൾ കാർ തടഞ്ഞ് ഇവരെ പാനൂർ പൊലീസിൽ ഏൽപ്പിച്ചു. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടിക്കായി തലശേരി ചൈൽഡ് പ്രൊട്ടക്ഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |