ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ച റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജി.ഡി.പി വളർച്ച കുറയുമെങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തുമെന്ന് യു.എന്നിന്റെ റിപ്പോർട്ട്.
2022ൽ ഇന്ത്യ 6.4 ശതമാനം വളരുമെന്നാണ് യു.എൻ ഡിപ്പാർട്ട്‌മെന്റ് ഒഫ് എക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സിന്റെ 'വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്‌ട്‌സ്" റിപ്പോർട്ട് വിലയിരുത്തുന്നത്. യുദ്ധത്തിന് മുമ്പത്തെ വിലയിരുത്തൽ ഇന്ത്യ 8.8 ശതമാനം വളരുമെന്നായിരുന്നു. 2023ലെ പ്രതീക്ഷ 6 ശതമാനമാണ്.
3.1%
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഈവർഷത്തെ വളർച്ചാപ്രതീക്ഷ നേരത്തേ വിലയിരുത്തിയ 4.0 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായി യു.എൻ വെട്ടിക്കുറച്ചു.
6.7%
ആഗോള നാണയപ്പെരുപ്പം ഈവർഷം 6.7 ശതമാനമായിരിക്കും എന്നാണ് പുതിയ വിലയിരുത്തൽ. യുദ്ധത്തിന് മുമ്പത്തെ വിലയിരുത്തൽ 2.9 ശതമാനമായിരുന്നു.
തളരുന്ന ലോകം
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറവേയാണ് ആഗോള സമ്പദ്‌മേഖലയ്ക്ക് തിരിച്ചടിയായി റഷ്യ-യുക്രെയിൻ യുദ്ധമെത്തിയത്. തുടർന്ന്, വളർച്ചാനിരക്ക് താഴ്‌ന്നു. നാണയപ്പെരുപ്പം കൂടി. ഭക്ഷ്യ, കമ്മോഡിറ്റി വിലകൾ കുതിച്ചുയർന്നു. ഒട്ടുമിക്ക രാജ്യങ്ങൾക്കും അടിസ്ഥാന പലിശനിരക്ക് കൂട്ടേണ്ടിവന്നു.
വമ്പന്മാരുടെ വളർച്ച
യു.എൻ റിപ്പോർട്ടുപ്രകാരം 2022ലെ പ്രതീക്ഷ:
അമേരിക്ക : 2.8%
റഷ്യ : 2.7%
ചൈന : 4.5%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |