SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 AM IST

നായ മണം പിടിച്ച് ഓടിയത് മോട്ടോർപുരയിലേക്ക്; ഉറ്റസുഹൃത്തുക്കളായ പൊലീസുകാർ പാടത്ത് എത്തിയതിലും ദുരൂഹത

police

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയൻ ക്യാമ്പിലെ പൊലീസുകാരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തു ചെട്ടിയാരുടെ മകൻ അശോകൻ (35), തരൂർ അത്തിപ്പൊറ്റ തുണ്ടുപറമ്പിൽ വീട്ടിൽ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ക്ക് കുറച്ച് അകലെയായി ഒരു മോട്ടോര്‍പ്പുരയുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നായ മണംപിടിച്ച് ഓടിയത് ഈ മോട്ടോര്‍പ്പുരയിലേക്കാണ്. എന്തുകൊണ്ടാണ് നായ മണംപിടിച്ച് അങ്ങോട്ടേക്ക് ഓടിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. സംഭവസ്ഥലത്തുനിന്ന് മരിച്ചവരിൽ ഒരാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ചുവന്ന കുടയും ഇവിടെ നിന്ന് ലഭിച്ചു.

പൊലീസുകാരുടെ മരണത്തിന് പിന്നില്‍ പന്നിക്കെണിയാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകി. ശരീരത്തില്‍ പ്രഥമദൃഷ്ട്യാ മറ്റ് മുറിവുകളൊന്നും ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നും പരിശോധിക്കും.

പൊലീസുകാരെ ബുധനാഴ്ച രാത്രിമുതലാണ് കാണാതായത്. ഉയരത്തിലുള്ള ചുറ്റുമതിലും കടന്ന് കനത്ത സുരക്ഷയുള്ള ക്യാമ്പിൽ നിന്ന് ഇവർ എങ്ങനെ പാടത്ത് എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പാടത്തിന് സമീപമുള്ള തോട്ടിൽ മീൻ പിടിക്കാനായിരിക്കാം ഇവർ പോയത് എന്നാണ് സംശയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICEMEN, DEATH, PALAKKAD, POLICE CAMP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.