ന്യൂഡൽഹി: ചൈന, ജപ്പാൻ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ വൻ ശക്തികളെ പിന്തള്ളി ലോകത്തെ അതി ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. അമേരിക്കയും റഷ്യയും മാത്രമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. വേൾഡ് ഡയറക്ടറി ഒഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (ഡബ്ലു ഡി എം എം എ) 2022-ലെ റാങ്കിംഗിലാണ് ഇന്ത്യയുടെ കുതിച്ചുചാട്ടം നടത്തിയത്.
സേനയുടെ ശക്തിക്കൊപ്പം ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആധുനിക വത്കരണം എന്നിവ വിലയിരുത്തിയശേഷമാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. സേനയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണത്തിനൊപ്പം അവയുടെ പ്രവർത്തന മികവ്, വെവ്വേറെ ദൗത്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്ന വിവിധതരം വിമാനങ്ങളുടെ ലഭ്യത എന്നിവയും റാങ്കിംഗിൽ പരിഗണിക്കും. ഇതിനൊപ്പം സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ, പരിശീലനം, മറ്റ് സൈനിക വിഭാഗങ്ങൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നിവയും പരിഗണിക്കും.
റാങ്കിംഗ് തയ്യാറാക്കുന്നതിനുമുമ്പ് ഓരോ രാജ്യങ്ങളിലെയും വ്യോമസേനകളെ സസൂഷ്മം നിരീക്ഷിക്കും. തുടർന്നാണ് പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 632 യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഹെലികോപ്ടർ 438 എണ്ണവും, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ 250 എണ്ണവുമാണ് ഉള്ളത്. 304 പരിശീലന വിമാനങ്ങളും സൈന്യത്തിന്റെ പക്കലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |