തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പിക്ക് മറുപടിയുമായി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് തിരുവിതാംകൂറിലും മലബാറിലും അർത്ഥവ്യത്യാസമില്ല, തിരുവിതാംകൂറിലും മലബാറിലും ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുക. ഓരോരുത്തരുടെയും സംസ്കാരമാണ് ഇതൊക്കെ കാണിക്കുന്നത്. ഇത് തെറ്റാണോ ശരിയാണോ എന്നത് സമൂഹം വിലയിരുത്തട്ടെ എന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേസിന്റെ കാര്യത്തിൽ സർക്കാരിന് വലിയ താത്‌പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാകാം പൊലീസ് കേസെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച കുപ്രചാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെക്കുറിച്ച് പറഞ്ഞ് മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |