കാൻബെറ : ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലെ ലിബറൽ - നാഷണൽ സഖ്യം ഭരണത്തിൽ തുടരുമോ അതോ ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ലേബർ പാർട്ടി അധികാരത്തിലെത്തുമോ എന്ന് ജനം വിധിയെഴുതും. രാജ്യത്ത് ജനപ്രതിനിധി സഭയിലെ 151 സീറ്റുകളിലേക്കും സെനറ്റിലെ 40 സീറ്റുകളിലേക്കുമുള്ള നിർണായക തിരഞ്ഞെടുപ്പ് ഇന്ന് പ്രാദേശിക സമയം രാവിലെ 8 മണിയ്ക്ക് ( ഇന്ത്യൻ സമയം പുലർച്ചെ 3.30ഓടെ) ആരംഭിച്ചു. പ്രാദേശിക സമയം വൈകിട്ട് 6 മണിയ്ക്ക് പോളിംഗ് അവസാനിക്കും. ഏകദേശം 1.72 കോടി പേരാണ് വോട്ട് രേഖപ്പെടുത്തുക. നിലവിൽ ലിബറൽ പാർട്ടിയ്ക്ക് 76ഉം ലേബർ പാർട്ടിയ്ക്ക് 68ഉം സീറ്റുകളുമാണ് പാർലമെന്റിലുള്ളത്. ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |