ലക്നൗ: അമ്മയുടെ മൃതദേഹത്തിനൊപ്പം യുവതി കഴിഞ്ഞത് പത്ത് ദിവസം. ലക്നൗവിലെ ഇന്ദിര നഗറിലാണ് സംഭവം. ഹിന്ദുസ്ഥാൻ എറോനോട്ടിക്സ് ലിമിറ്റഡിലെ മുൻ ജീവനക്കാരിയായ സുനിത ദിക്ഷിതാണ് മരിച്ചത്.
അമ്മയുടെ മരണം ബന്ധുക്കളെപ്പോലും അറിയിക്കാതെയാണ് ഇരുപത്തിയാറുകാരിയായ അൻകിത ദിക്ഷിത് മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
പൊലീസെത്തുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ വീടിനകത്ത് നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു. വാതിൽ തുറക്കാൻ തയ്യാറാകാത്തതിനാൽ തകർത്താണ് അന്വേഷണ സംഘം വീടിനുള്ളിൽ പ്രവേശിച്ചത്.
സുനിതയുടെ മൃതദേഹം അഴുകിയ നിലയിൽ ഒരു മുറിയിലും, അൻകിത മറ്റൊരു മുറിയിലുമായിരുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് അറിയിച്ചു. കാൻസർ രോഗിയായിരുന്ന സുനിത വിവാഹമോചിതയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |