SignIn
Kerala Kaumudi Online
Saturday, 20 April 2024 11.50 AM IST

പച്ചക്കറിക്ക് പൊള്ളും വില

vegitable

പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർദ്ധനവ്. അയൽസംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും പാചക വാതക വില വർദ്ധനയുമാണ് പച്ചക്കറി വില കുതിക്കാൻ കാരണം. പാചക വാതക വിലയുടെ വർദ്ധനവും പച്ചക്കറി വിലയും കൂടിയതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിയിരിക്കുകയാണ്. തക്കാളിയുടെ വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപയിലെത്തി. കഴിഞ്ഞ ആഴ്ച 65 രൂപയായിരുന്നു തക്കാളി വില. കൂടാതെ ബീൻസ്, പയർ, വഴുതന എന്നിവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയായി. 30 രൂപയുണ്ടായിരുന്ന വഴുതന 60 രൂപയായി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് നിലവിൽ 80 രൂപ കൊടുക്കണം. എന്നാൽ ഉള്ളിക്കും സവാളയ്ക്കും വിപണിയിൽ മാറ്റമില്ല. കിലോ 20 രൂപയാണ്. കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറഞ്ഞു. പച്ചക്കറി വില ഉയർന്നതോടെ ഹോട്ടൽ ഉടമകളും ഏറെ ആശങ്കയിലാണ്. എന്നാൽ പച്ചക്കറി വില കൂടിയെങ്കിലും ഭക്ഷണസാധനങ്ങൾക്ക് പെട്ടെന്ന് വില കൂട്ടാൻ സാധിക്കുകയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

പച്ചക്കറി- നിലവിലെ വില- കഴിഞ്ഞ ആഴ്ചയിലെ വില
.തക്കാളി- 98- 65
.മുരിങ്ങക്കായ- 95- 50

.വഴുതന- 60- 30
.വെണ്ടക്ക- 40- 40
.ചേന- 30- 30
.പച്ചമുളക്- 35-20
.ബീൽസ്- 100- 85
.കത്തിരിക്ക- 50- 30
.പാവക്ക- 70- 30

.ബീട്ട് റൂട്ട്- 60- 50

.പയർ- 80- 40

-തമിഴ്നാട്, കർണ്ണാട എന്നിവിടങ്ങളിൽ മഴ കാരണം പച്ചക്കറി വരവ് കുറഞ്ഞു. മഴ ആയായതിനാൽ പച്ചക്കറി പൂവിടാനുള്ള കാലതാമസമാണ് വിളവെടുപ്പിന് കാലതാമസം. നിലവിലെ സാഹചര്യത്തിൽ വില ഇനിയും കുത്തനെ ഉയരാനാണ് സാധ്യത.

വിനോദ്, എസ്.എം.വി പച്ചക്കറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, VEGITABLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.