SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.56 AM IST

തൊഴിലില്ലായ്മ പരിഹരിക്കാൻ കേരളത്തെ ജ്ഞാനകേന്ദ്രമാക്കും : മന്ത്രി എം.വി.ഗോവിന്ദൻ

anachadanam

കൊടകര : തൊഴിലില്ലായ്മ പരിഹരിക്കാൻ, കേരളത്തെ ജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പെൺ തൊഴിലിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വലിയ മൂലധനമായി ജ്ഞാനത്തെ ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഇതിന്റെ ഭാഗമായി 20 ലക്ഷം ജനങ്ങൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കും. ഒരു ലക്ഷം പേർക്ക് ജോലി കൊടുക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനാവശ്യമായ 1000 കുടുംബശ്രീ സ്ത്രീ പരിശീലകരെ നിയമിക്കും. ലോകത്തിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടുന്ന നാടാണ് കേരളം. കേരളത്തിലെ വലിയ സംഘടിത മുന്നണിപ്പോരാളികളുമാണ് സ്ത്രീകൾ. ഈ സാഹചര്യത്തിൽ ഷീ വർക്ക് സ്പേസ് പുതിയ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

വികസന വഴിയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത് സ്ത്രീകളുടെ കർമ്മശേഷിയും അവരുടെ തൊഴിൽ പങ്കാളിത്തവുമാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഫലകങ്ങളുടെ അനാച്ഛാദനം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററും, കെ. കെ.രാമചന്ദ്രൻ എം.എൽ.എയും നിർവഹിച്ചു. എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു പി.അലക്‌സ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

2023 മാർച്ചിൽ ആദ്യഘട്ടം

സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതിനായി 28.95 കോടി രൂപയുടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയാണ് പെൺ തൊഴിലിടം. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനത്തിനായി ഒരിടം നൽകുക, ആധുനിക രീതിയിലുള്ള വുമൺ ഹെൽത്ത് ക്ലബ്ബ്, ക്രഷ്, റസ്റ്റോറന്റ്, ഡോർമെട്രി റൂം, മീറ്റിംഗ് ലോഞ്ച്, കഫ്‌റ്റേരിയ, മറ്റുതൊഴിൽ പരിശീലന ഇടങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ, ഫാർമസി, ക്ലിനിക്ക്, എ.ടി.എം, സൂപ്പർമാർക്കറ്റ്, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ദേശീയ പാതയോട് ചേർന്ന് വല്ലപ്പാടിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ ഭൂമിയിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 91,000 ചതുരശ്ര അടി തറ വിസ്തീർണ്ണത്തിൽ 6 നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 10.35 കോടി രൂപ വിനിയോഗിച്ച് 32,260 ചതുരശ്ര അടിയും രണ്ടാംഘട്ടത്തിൽ 18.60 കോടി രൂപയ്ക്ക് 47,130 ചതുരശ്ര അടിയും പൂർത്തിയാക്കും. 2023 മാർച്ച് മാസത്തിൽ ആദ്യഘട്ടം പൂർത്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GOVINDAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.