ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസിന്റെ സ്വഭാവം വല്ലാതെ മാറിപ്പോയെന്നും ഉദ്യോഗസ്ഥർ അഹങ്കാരികളായെന്നുമുളള രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിന് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. 'ഇത് അഹങ്കാരമല്ല, ഇന്ത്യൻ ഫോറിൻ സർവീസ് മാറിയെന്നത് സത്യമാണ്. മറ്റുളളവരുടെ വാദങ്ങളെ എതിർത്ത് അവർ സർക്കാർ ഉത്തരവുകളെ നടപ്പാക്കുകയാണ്.' എസ്. ജയ്‌ശങ്കർ പറഞ്ഞു.
ഇന്ത്യൻ ഫോറിൻ സർവീസ് ആകെ മാറിപ്പോയതായും അവർ അഹങ്കാരികളായി മാറിയെന്നും തങ്ങൾ പറഞ്ഞാൽ അവർ അത് ചെവികൊളളുന്നില്ലെന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ഉന്നതോദ്യോഗസ്ഥർ തന്നോട് സൂചിപ്പിച്ചെന്നാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയായാണ് ദേശീയ താൽപര്യമാണ് ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നത് എന്ന് മന്ത്രി പറഞ്ഞത്. ട്വിറ്റർ വഴിയാണ് രാഹുൽ ഗാന്ധിയ്‌ക്ക് എസ്.ജയ്‌ശങ്കർ മറുപടി നൽകിയത്.
Yes, the Indian Foreign Service has changed.
Yes, they follow the orders of the Government.
Yes, they counter the arguments of others.
No, its not called Arrogance.
It is called Confidence.
And it is called defending National Interest. pic.twitter.com/eYynoKZDoW— Dr. S. Jaishankar (@DrSJaishankar) May 21, 2022
ലണ്ടനിൽ നടന്ന 'ഐഡിയാസ് ഫോർ ഇന്ത്യ' സമ്മേളനത്തിൽ വച്ചാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും സർക്കാർ നയങ്ങളെയും രൂക്ഷമായി വിമർശിച്ചത്. ബി.ജെ.പി രാജ്യമൊട്ടാകെ മണ്ണെണ്ണ തളിച്ചിരിക്കുകയാണെന്നും ഒരൊറ്റ തീപ്പൊരി മതി എല്ലാവരും വലിയ പ്രശ്‌നത്തിലാകുമെന്നുമാണ് കോൺക്ലേവിൽ സംസാരിക്കവെ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |