മുംബയ്: ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക പരമ്പരകൾക്കുള്ള ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് പിന്തുണയുമായി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ. തന്റെ മനസിൽ ഉണ്ടായിരുന്ന ടീമിൽ സഞ്ജുവും ത്രിപാഠിയും ഉൾപ്പെട്ടിരുന്നെന്നും കെ എൽ രാഹുലും റിഷഭ് പന്തും തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയില്ലെന്നും ഭോഗ്‌ലെ ട്വിറ്ററിൽ കുറിച്ചു. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളുടെ കൂട്ടത്തിൽ സഞ്ജുവിന് ഇപ്പോഴും സ്ഥാനമുണ്ടെന്ന് താൻ കരുതുന്നതായും ഭോഗ്‌ലെ കൂട്ടിച്ചേർത്തു.
ഇന്നാണ് ഇംഗ്ളണ്ട് - ദക്ഷിണാഫ്രിക്ക പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത്. ഇംഗ്ളണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശർമ്മയും ദക്ഷിണാഫ്രിക്കയിലെ ടി ട്വന്റി മത്സരങ്ങൾക്ക് കെഎൽ രാഹുലും ഇന്ത്യയെ നയിക്കും. ടി20 പരമ്പരയിൽ വിരാട് കൊഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് മുംറ മുതലായ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലിൽ തിളങ്ങിയ യുവ താരങ്ങളിൽ പലർക്കും ദേശീയ ടീമിലേക്ക് വിളിയെത്തി. മുതിർന്ന താരം ചേതേശ്വർ പൂജാര ടെസ്റ്റ് സ്‌ക്വാഡിൽ മടങ്ങിയെത്തിയപ്പോൾ ടി ട്വന്റി ടീമിൽ ഋഷഭ് പന്തിനെക്കൂടാതെ വിക്കറ്റ് കീപ്പറായി കെ.എസ് ഭരത് ഇടം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ പേസർ ഉമ്രാൻ മാലിക്കും ഇടംപിടിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 സ്‌ക്വാഡ്: കെ.എൽ രാഹുൽ(നായകൻ), ഋതുരാജ് ഗെയ്ക്വാദ്, ഇശാൻ കിഷൻ, ദീപക് ഹുഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്ക്, ഹാർദ്ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌നോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്.
ടെസ്റ്റ് ടീം: രോഹിത് ശർമ്മ(നായകൻ), കെ.എൽ രാഹുൽ(വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കെ.എസ് ഭരത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ശാർദ്ദുൽ ധാക്കൂർ, മുഹമ്മദ് ഷമി, ബുംമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |