കണ്ണൂർ: സിൽവർലൈൻ കേരളത്തിന്റെ കറുത്ത രേഖയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധാപട്കർ പറഞ്ഞു. കെ - റെയിൽ വേണ്ട കേരളം വേണമെന്ന മുദ്രാവാക്യവുമായി നെഹ്രു ലൈബ്രറി ഹാളിൽ നടന്ന സിൽവർലൈൻ പ്രതിരോധ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിന് വിനാശകരമാണ് ഈ പദ്ധതി.രാജ്യത്തെ ഭരണാധികാരികൾ ജർമ്മനിയെയും ജപ്പാനെയും അനുകരിച്ചാണ് വൻകിട വികസനപദ്ധതികൾ കൊണ്ടുവരുന്നത്. അതിന്റെ ദോഷങ്ങളെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. സിൽവർലൈൻ സംസ്ഥാനത്തിന്റെ പരിസ്ഥിതിയും സമ്പദ്ഘടനയും തകർക്കും. ശ്രീലങ്കയിൽ ഇത്തരം വികസനം നടത്തിയതിന്റെ ഫലം കണ്ടതാണെന്നും മേധ പറഞ്ഞു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന അദ്ധ്യക്ഷയായി. വി.എസ് അനിൽകുമാർ, കെ.സി.ഉമേഷ്ബാബു, ഡോ.ഡി.സുരേന്ദ്രനാഥ്, സി.ആർ.നീലകണ്ഠൻ, സി.എ.അജീർ, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, കെ.രഘുനാഥ്, അഡ്വ. പി.സി വിവേക് , ബദറുദ്ദീൻ, അഡ്വ.കസ്തൂരി ദേവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |