റിയാദ്: അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടം ശരിയത്ത് നിയമങ്ങൾ അനുസരിച്ച് വിദേശ വനിതാ മാദ്ധ്യമപ്രവർത്തകരുടെ വരെ മുഖം മറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ മറ്റൊരു മുസ്ലീം രാഷ്ട്രം പൂർണമായും വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഒരു വിമാനം പറപ്പിച്ചു. സൗദി അറേബ്യയാണ് പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി വിമാന സർവീസ് നടത്തി ചരിത്രം സൃഷ്ടിച്ചത്. റിയാദിൽ നിന്ന് ജിദ്ദയിലേക്ക് ഫ്ലൈഅഡീൽ വിമാന കമ്പനി നടത്തിയ സർവീസാണ് വനിതാ ജീവനക്കാരുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധേയമായത്.
പൂർണമായും വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ലോകത്തിലെ തന്നെ ആദ്യ വിമാന സർവീസാണ് ഇത്. ഏഴംഗ ക്രൂവിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅഡീലിന്റെ വക്താവ് പറഞ്ഞു. രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂർത്തിയാക്കിയതിനു ശേഷം എയർലൈൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
حدث تاريخي للطيران السعودي🇸🇦#طيران_أديل ينفرد بتشغيل أول رحلة في سماء المملكة بطاقم نسائي بالكامل غالبيتهن سعوديات، وذلك على متن أحدث طائراتنا من طراز A320 التي حلقت بالرحلة رقم117 من #الرياض إلى #جدة 💜✈️ pic.twitter.com/nfg8xGOhQd
— طيران أديل (@flyadeal) May 20, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |