SignIn
Kerala Kaumudi Online
Friday, 29 March 2024 2.23 AM IST

സംസ്ഥാനങ്ങൾക്കുള്ള നികുതി വരുമാനത്തിൽ മാറ്റമില്ല, ബാദ്ധ്യത കേന്ദ്രത്തിന് മാത്രം,​ ഒരു ലക്ഷം കോടിരൂപയുടെ നഷ്ടമെന്ന് നിർമല സീതാരാമൻ

nirmala-sitaraman

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതു കൊണ്ടുള്ള നഷ്ടം കേന്ദ്രസർക്കാരിന് മാത്രമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.സംസ്ഥാനങ്ങൾക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയിൽ മാറ്റം വരുത്തിയിട്ടില്ല. അതിനാൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ല. എന്നാൽ കേന്ദ്രസർക്കാരിന് ഒരു ലക്ഷം കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

2021ൽ എക്‌സൈസ് നികുതി കുറച്ചപ്പോൾ കേന്ദ്രസർക്കാരിന് 1,​20,​000 കോടിയുടെ നഷ്ടമുണ്ടായി.ഈ വർഷം എക്സൈസ് നികുതി കുറച്ചതിലൂടെ ആകെ 2,​20,​000 കോടിരൂപ കേന്ദ്രത്തിന് നഷ്ടമായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

അടിസ്ഥാന എക്‌സൈസ് തീരുവ, പ്രത്യേക അഡീഷൺ എക്‌സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്നിവയടങ്ങുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി. ഇതില്‍ അടിസ്ഥാന എക്‌സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ള പങ്കുവയ്ക്കാത്തതുമാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.


പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് ഇന്നലെ കേന്ദ്രം കുറച്ചത്. ഇതോടെ വിപണിയിൽ പെട്രോൾ വില ലിറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PETROL PRICE, PETROL DISEL PRICE, NIRMALA SITARAMAN, EXCISE TAX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.