വിതുര: മഴക്കാലമായതോടെ സംസ്ഥാന പാതയായ വിതുര തൊളിക്കോട് - നെടുമങ്ങാട് റോഡ് വെള്ളത്തിൽ മുങ്ങുന്നത് പതിവാകുന്നു. റോഡിലെ വെള്ളക്കെട്ട് മൂലം അപകടങ്ങളും യാത്രാതടസവും നിത്യസംഭവമായി മാറിക്കഴിഞ്ഞിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
നെടുമങ്ങാട് മുതൽ കല്ലാർ വരെയുള്ള പത്തോളം പ്രധാന ജംഗ്ഷനുകളാണ് മഴക്കാലത്ത് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങുന്നത്. മഴപെയ്ത് വെള്ളം പൊങ്ങിയാൽ സമീപത്തെ കടകളിലും മറ്റും വെള്ളം കയറുന്നത് പതിവാണ്. ഇവിടെയുള്ള ഓടകളിൽ മിക്കഭാഗവും നികത്തിയ നിലയിലാണ്. നിലവിലെ ഓടകളിലെ വെള്ളം കൃത്യമായ രീതിൽ ഒഴുകിപ്പോകാനുള്ള സംവിധാനവും ഇല്ല. റോഡിന്റെ ഇരുഭാഗവും കാടുമൂടിക്കിടക്കുന്നതിനാൽ അതുവഴിയും വെള്ളം ഒഴുകിവിടാനും കഴിയാത്ത അവസ്ഥയിലാണ്. പ്രാധാന റോഡിൽ പുറംപോക്ക് കൈയേറ്റവും വ്യാപകമാണ്. പത്ത് വർഷം മുൻപ് റോഡ് ടാറിംഗ് നടത്തിയപ്പോൾ വീതി കൂട്ടിയെങ്കിലും പിന്നീട് പഴയപടിയായി. സംസ്ഥാനപാതയിൽ പോലും അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |