കീവ് : തന്ത്രപ്രധാനമായ മരിയുപോളിന് പിന്നാലെ യുക്രെയിനിലെ കിഴക്കൻ മേഖലയായ ഡോൺബാസിനെ നിയന്ത്രണത്തിലാക്കാൻ റഷ്യ കടുത്ത ആക്രമണം തുടരുന്നതിനിടെ വെടിനിറുത്തലിനില്ലെന്ന് പ്രഖ്യാപിച്ച് യുക്രെയിൻ. യുക്രെയിന്റെ പ്രദേശം വിട്ടുകൊടുത്ത് ഇനി ഒത്തുതീർപ്പിന് ഇല്ലെന്നും പോരാട്ടം താത്കാലികമായി നിറുത്തിയാൽ ഇടവേളയ്ക്ക് ശേഷം റഷ്യ കൂടുതൽ ശക്തമായി ആക്രമിക്കുമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് മിഖൈലോ പൊഡൊലൈക് പറഞ്ഞു.
അതേ സമയം, യൂറോപ്യൻ യൂണിയനിൽ യുക്രെയിൻ അംഗമാകണമെങ്കിൽ ഇനിയും 15 മുതൽ 20 വർഷം വരെ വേണ്ടിവന്നേക്കുമെന്ന് ഫ്രഞ്ച് മന്ത്രി ക്ലെമന്റ് ബ്യൂൺ. ഫിൻലൻഡും സ്വീഡനും നാറ്റോ അംഗത്വ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് ഏർപ്പെടുത്തിയ പട്ടാള നിയമം യുക്രെയിൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. റഷ്യയിൽ നിന്നുള്ള എണ്ണ, വൈദ്യുതി, പ്രകൃതിവാതക ഇറക്കുമതി ലിത്വാനിയ നിറുത്തലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |