മോസ്കോ : തങ്ങൾക്ക് മേൽ തീർത്ത ഉപരോധങ്ങൾക്ക് മറുപടിയായി, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ പാടില്ലാത്ത യു.എസ് പൗരന്മാരുടെ വിപുലീകരിച്ച പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന് ആജീവനാന്ത പ്രവേശന വിലക്കാണ് റഷ്യ ഏർപ്പെടുത്തിയിരിക്കുന്നത്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ, ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ, ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ തുടങ്ങിയവർ പട്ടികയിലുണ്ടെന്ന് റഷ്യ വ്യക്തമാക്കി. കുറച്ച് യു.എസ് പൗരന്മാരെയും കൂടി ഉൾപ്പെടുത്തിയാണ് 963 പേരുടെ അപ്ഡേറ്റഡ് ലിസ്റ്റ് റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാൽ, ഈ ലിസ്റ്റിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരില്ല എന്നതാണ് പ്രത്യേകത.
അധികാരത്തിലിരിക്കെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ട്രംപിന് ചെറിയ ചായ്‌വുണ്ടായിരുന്നു. മാത്രമല്ല, യുക്രെയിനിൽ അധിനിവേശം ആരംഭിച്ചപ്പോൾ പുട്ടിനെ ജീനിയസ് എന്ന് വിശേഷിപ്പിച്ച ട്രംപ് എല്ലാത്തിനും കാരണം ജോ ബൈഡനാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |