ബംഗളൂരു: ജാതി വിവേചനം അവസാനിപ്പിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിചിത്രശ്രമം നടത്തി കോൺഗ്രസ് എംഎൽഎ. കഴിഞ്ഞ ഞായറാഴ്ച കർണാടകയിലാണ് സംഭവം നടന്നത്.
കർണാടകയിലെ മുസ്ലിം എംഎൽഎ ദളിത് മതപുരോഹിതന് ഭക്ഷണം വായിൽ വച്ചുകൊടുക്കുകയും തുടർന്ന് തനിക്കും അതുപോലെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പുരോഹിതൻ ഭക്ഷണം കഴിച്ചപ്പോൾ അതേ ഭക്ഷണം തിരികെ തുപ്പിയതിന് ശേഷം തന്റെ വായിൽ വച്ചുനൽകാൻ എംഎൽഎ ആവശ്യപ്പെട്ടു. ഏറെ നിർബന്ധത്തിന് ശേഷം പുരോഹിതൻ അപ്രകാരം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബംഗളൂരു ചംറജ്പേട്ട് നിന്നുള്ള കോൺഗ്രസ് എംഎൽഎയായ സമീർ അഹമ്മദ് ഖാനാണ് വിചിത്രമായ രീതിയിൽ സന്ദേശം നൽകിയത്. അംബേദ്കർ ജയന്തിയും ഈദും ഒരുമിച്ചാഘോഷിക്കുന്ന ചടങ്ങിലാണ് സംഭവങ്ങൾ അരങ്ങേറിയത്. നിരവധി ശക്തികൾ സമുദായങ്ങൾക്കിടയിൽ വിള്ളലുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അതിനാലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
മുൻ സർക്കാരിൽ നാല് പ്രാവശ്യം എംഎൽഎയായ സമീർ അഹമ്മദ് ഖാൻ ഭക്ഷ്യ സിവിൽ സപ്ളൈസ്, ഉപഭോക്തൃ കാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |