ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള സ്വീകരണം. മെയ് 24ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ നരേന്ദ്ര മോദിയ്‌ക്കൊപ്പം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസെ എന്നിവർ പങ്കെടുക്കും.
കുട്ടികളുൾപ്പടെയുള്ള സംഘമാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങാനായി എത്തിയ കുട്ടികൾ തങ്ങളുടെ സൃഷ്ടികളും അദ്ദേഹത്തെ കാണിച്ചു. ഇതിനിടെ ഒരു ജാപ്പനീസ് ബാലൻ പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിച്ചു.
ജപ്പാനിലേക്ക് സ്വാഗതം, ദയവായി നിങ്ങളുടെ ഒപ്പ് എനിക്ക് നൽകാമോ എന്ന് കുട്ടി പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ചോദിച്ചു. റിട്‌സുകു കൊബയാഷി എന്ന ജാപ്പനീസ് ബാലനാണ് അദ്ദേഹത്തെ വിസ്‌മയിപ്പിച്ചത്. വാഹ്, നിങ്ങൾ എവിടെ നിന്നാണ് ഹിന്ദി പഠിച്ചതെന്ന് മോദി കുട്ടിയോട് തിരിച്ച് ചോദിച്ചു. അവന് പ്രധാനമന്ത്രി ഓട്ടോഗ്രാഫും നൽകി.
തനിക്ക് ഹിന്ദി അധികം സംസാരിക്കാനറിയില്ലെന്നും എന്നാൽ എനിക്ക് മനസിലാകുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം കുട്ടി പറഞ്ഞു. പ്രധാനമന്ത്രി എന്റെ സന്ദേശം വായിച്ചുവെന്നും അദ്ദേഹത്തിന്റെ ഒപ്പും ലഭിച്ചുവെന്നും താൻ വളരെ സന്തോഷവാനാണെന്നും കൊബയാഷി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി സ്വീകരിക്കാൻ ഇന്ത്യൻ സമൂഹം എത്തിയിരുന്നു. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ 'സ്വാഗതം' എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചായിരുന്നു മോദിയെ സ്വീകരിച്ചത്.
#WATCH | "Waah! Where did you learn Hindi from?... You know it pretty well?," PM Modi to Japanese kids who were awaiting his autograph with Indian kids on his arrival at a hotel in Tokyo, Japan pic.twitter.com/xbNRlSUjik
— ANI (@ANI) May 22, 2022
#WATCH | "...Can't speak Hindi much, but I understand...PM read my message, and I also got his signature, so I am very happy...," said grade 5 student Wizuki on his interaction with PM Modi in Tokyo, Japan pic.twitter.com/1V3RjnpQQF
— ANI (@ANI) May 23, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |