കഴിഞ്ഞ ഫെബ്രുവരി 24ന് യുക്രെയ്ന്‍ ആക്രമിച്ചു തുടങ്ങിയ റഷ്യയ്ക്ക് പ്രതാപം നശിക്കുകയണോ എന്നുലോകം സംശയിച്ചു തുടങ്ങി ഇരിക്കുന്നു. ഒരുമിച്ചു നിര്‍ത്തണം എന്ന് റഷ്യ ആഗ്രഹിക്കുന്നവര്‍ എല്ലാം ശത്രു പാളയത്തില്‍ അഭയംതേടുന്നു. ഫിന്‍ലന്റും സ്വീഡനും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതില്‍ എതിര്‍പ്പില്ലെന്ന് ആണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറയുന്നത്. പക്ഷേ തിരിച്ചടി ഉണ്ടാകും എന്നൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. കാര്യങ്ങള്‍ എങ്ങോട്ടാണുപോകുന്നത്?
പരാജയം പുതിന് മുന്നില്‍ ആവര്‍ത്തിക്ക പെടണം എങ്കില്‍ തീര്‍ച്ചയായും അതിന് ഒരു ചരിത്രം ഉണ്ടായിരിക്കണം.
സോവിയറ്റ് യൂണിയന്റെ ആ തോല്‍വിയുടെ 34ാം വാര്‍ഷികം പടിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ആണ് ഈ ഒരു ചോദ്യം ഉയരുന്നത്. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ അതി ദയനീയമായ ആ അധ്യായമാണ് അഫ്ഗാനിസ്ഥാനില്‍ അവര്‍ നടത്തിയ ഇടപെടലും പിന്നീടുള്ള പിന്മാറ്റവും. ശത്രു ബലഹീന്‍ ആണെന്നുള്ള അന്നത്തെ സോവിയറ്റ് യൂണിയന്റെ അതേ മനോഭാവമാണ് യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യ സ്വീകരിച്ചതും. വെറും സൈനിക നടപടി എന്നു പുതിന്‍ നിസാരവത്ക്കരിച്ച യുക്രെയ്ന്‍ കടന്നു കയറ്റത്തില്‍ റഷ്യയ്ക്കും ഇപ്പോള്‍ വലിയ നഷ്ടം നേരിട്ടുകൊണ്ട് ഇരിക്കുക ആണ്. നിസ്സാരമായി ചെറുത്തു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ദുര്‍ബല രാഷ്ട്രമെന്നു കരുതിയ ഇടത്തു നിന്ന് ലോകം കരുതിയതിലും വലിയ ചെറുത്തു നില്‍പ്പാണ് യുക്രെയ്ന്‍ നടത്തി ഇരിക്കുന്നത്. ഇത് സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ മണ്ണിലെ പരാജയ ചരിത്രം. ഉക്രൈനില്‍ ഈ ചരിത്രം ആവര്‍ത്തിക്കപ്പെടും എന്ന് ഉറപ്പിക്കുക അല്ല, ആവര്‍ത്തിക്ക പെടുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |