വാഷിംഗ്ടൺ: റഷ്യ യുക്രെയിൻ യുദ്ധത്തിൽ അഭയാർത്ഥിയായി വീട്ടിൽ വന്ന യുവതിയുമായി ഗൃഹനാഥൻ ഒളിച്ചോടി. 22കാരിയായ യുക്രെയിൻ സ്വദേശി സോഫിയ കർക്കാഡിമും ടോണി ഗാർനെറ്റുമാണ് ഒളിച്ചോടിയത്. ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവർ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്.
ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന സോഫിയ, യുകെ വിസ ലഭിക്കുന്നതിനായി ആഴ്ചകളോളം ബെർലിനിൽ കാത്തിരുന്ന ശേഷമാണ് മാഞ്ചസ്റ്ററിൽ വിമാനമിറങ്ങിയത്. പിന്നീട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടോണിയും അദ്ദേഹത്തിന്റെ ഭാര്യ ലോർണയും സോഫിയയ്ക്ക് അവരുടെ വീട്ടിൽ അഭയം നൽകിയത്. വളരെ പെട്ടെന്ന് തന്നെ ടോണിയും സോഫിയയും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. ടോണിയും സോഫിയയും തമ്മിലുള്ള ബന്ധം ലോർണയ്ക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ഇവരുടെ രണ്ട് പെൺമക്കൾക്കും സോഫിയയെ ഇഷ്ടമായിരുന്നു. ശേഷം ലോർണയും സോഫിയയും തമ്മിൽ തർക്കമുണ്ടാവുകയും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുകയുമായിരുന്നു. തുടർന്ന് സോഫിയയും ടോണിയും വീടുവിട്ടിറങ്ങി.
'ഞങ്ങൾ വളരെ പെട്ടെന്നാണ് ഇഷ്ടത്തിലായത്. ഞങ്ങളുടെ പ്രണയകഥ കേൾക്കുന്നവർ എന്നെ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ്.'- സോഫിയ പറഞ്ഞു. ഇപ്പോൾ ഇരുവരും ടോണിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |