SignIn
Kerala Kaumudi Online
Saturday, 20 April 2024 4.30 PM IST

ഇരു വൃക്കകളും നഷ്ടപ്പെട്ട സഹപാഠിക്ക് വേണ്ടി പത്താം ക്ളാസ് വിദ്യാർത്ഥികൾ സമാഹരിച്ചത് ഒരുലക്ഷത്തോളം രൂപ

students

കിളിമാനൂർ: രണ്ട് വൃക്കകളും നീക്കം ചെയ്ത് ആഴ്ചയിൽ മൂന്ന് ഡയാലിസിസിന്റെ സഹായത്താൽ ജീവൻ നിലനിറുത്തുന്ന മടവൂർ തുമ്പോട് എ.ജി.ആർ ഭവനിൽ സുഭാഷിന്റെയും ശകുന്തളയുടേയും മകൻ അമൽ സുഭാഷിന് (16) സാമ്പത്തിക സഹായം നൽകി മടവൂർ എൻ.എസ്.എസ് എച്ച്.എസിലെ പത്താം ക്ലാസിലെ സഹപാഠികൾ. അമലിന്റെ മൂന്നാം വയസിൽ കാൻസർ ബാധിച്ച് ഒരു കിഡ്നി നീക്കം ചെയ്തിരുന്നു.തുടർന്ന് 2019ൽ അമലിന്റെ ഏക വൃക്കയും പ്രവർത്തനരഹിതമായതിനെ തുടർന്ന് നീക്കം ചെയ്യുകയായിരുന്നു.

ഇപ്പോൾ ഡയാലിസിസ് ചെയ്താണ് ഈ പതിനാറുകാരൻ ജീവൻ നിലനിർത്തുന്നത്. ഒരു മാസത്തിനകം തന്നെ കിഡ്നി മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്ക് വേണ്ട 5 ലക്ഷയും രൂപയ്ക്കും ചികിത്സ ചെലവിനും മുന്നിൽ പകച്ചു നിൽക്കുകയാണ് നിർദ്ധനരായ മാതാപിതാക്കൾ. സർക്കാർ മിച്ചഭൂമിയിലാണ് കുടുംബം കഴിയുന്നത്.

അമലിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സഹപാഠികൾ പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ സഹായ നോട്ടീസ് അടിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ജംഗ്ഷനുകൾ തോറും പിരിവ് നടത്തി 1,09,030 രൂപ സമാഹരിച്ചു. പിരിച്ചെടുത്ത തുക സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ തന്നെ മാതാപിതാക്കൾക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ എസ്.അജൈന്ദ്രകുമാർ, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് കോവിലകം, ഹെഡ്മിസ്ട്രസ് ഒ.ബി. കവിത, സ്റ്റാഫ് സെക്രട്ടറി എം.ബി. ജയലാൽ, ജി. ജയകൃഷ്ണൻ, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഷാൻ എന്നിവർ സംസാരിച്ചു.

അമലിന് അമ്മ വൃക്ക നൽകാൻ തയ്യാറാണ്. ചികിത്സയ്ക്കു വേണ്ട ഭീമമായ തുക സമാഹരിക്കുന്നതിന് സ്റ്റേറ്റ് ബാങ്കിന്റെ മടവൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. Amal Sakunthala. Ac No: 67286403993. IFSC Code :SBINOO70286. Branch: SBI Madavoor. Google Pay / Phone Pe :7306553770.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADAVOOR, KERALA, SSLC, DIALYSIS, CANCER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.