കാസർകോട്: കുമ്പള ബദ്‌രിയാ നഗറിൽ പട്ടാപകൽ വീട്ടിൽ കവർച്ചാശ്രമം. വീട്ടുകാർ ബഹളം വെച്ചപ്പോൾ യുവാവും യുവതിയും കാറിൽ രക്ഷപ്പെട്ടു. ബദ്‌രിയാനഗറിലെ ഹുസൈന്റെ വീട്ടിലാണ് കവർച്ചാശ്രമം ഉണ്ടായത്. കാറിലെത്തിയ യുവതിയും യുവാവും ഹുസൈന്റെ വീട്ടിലെത്തി വാതിൽ മുട്ടിയപ്പോൾ ഹുസൈന്റെ ഭാര്യ വാതിൽ തുറക്കുകയും റൈഹാനയുടെ വീടല്ലേന്ന് യുവതി തിരക്കുകയും ആയിരുന്നു. അല്ലെന്ന് പറഞ്ഞപ്പോൾ കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അടുക്കള ഭാഗത്തേക്ക് പോകുകയായിരുന്നുവത്രെ. പർദ്ദ ധരിച്ചായിരുന്നു യുവതി എത്തിയിരുന്നത്. മുഖം മറച്ച് വെള്ളം കുടിക്കാൻ ശ്രമിച്ചത് സംശയത്തിന് ഇടയാക്കി. ഇതോടെ മുഖം മറച്ചത് അഴിക്കാൻ വീട്ടുകാരി ആവശ്യപ്പെട്ടു. അതിനിടെ യുവാവും അടുക്കളയിൽ എത്തി. ഇതോടെ വീട്ടുകാരി ബഹളം വെക്കുകയും അതിനിടെ യുവാവും യുവതിയും കാറിൽ കയറി കടന്നു കളയുകയും ആയിരുന്നു. കാർ ഓടിച്ചിരുന്നത് മറ്റൊരാളാണ്. വിവരം അറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച ഉപ്പളയിലെ അബ്ദുൽ ഹമീദിന്റെ വീട്ടിൽ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണം കവർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |