പുതിയൊരു അദ്ധ്യയനവർഷത്തിലേക്ക് കടക്കുകയാണ് ബാലകൗമാരങ്ങൾ. കഴിഞ്ഞനാളുകളിൽ കൊവിഡ് തീർത്ത പ്രതിസന്ധിയിൽ പഠനം ഒാൺലൈനിൽ ഒതുങ്ങിയപ്പോൾ സ്കൂളും ക്ളാസ് മുറിയുടെ ഉൗഷ്മളതയും കുട്ടിക്കൂട്ടങ്ങൾക്ക് അന്യമായിരുന്നു. പുത്തൻ ഉടുപ്പും പുസ്തകങ്ങളുമായി പുതിയ അറിവ് തേടി വിദ്യാർത്ഥി സമൂഹം എത്തുമ്പോൾ സ്കൂളുകളും ഒരുങ്ങുകയാണ്. ഹൈടെക് ക്ളാസ് മുറികളുമായി നിരവധി വിദ്യാലയങ്ങൾ കുട്ടികളെ കാത്തിരിക്കുമ്പോൾ, ഇല്ലായ്മകളുടെ വാക്കുകൾ ഉള്ളിലൊതുക്കി ചില വിദ്യാലയങ്ങളും പുതിയ അദ്ധ്യയന വർഷത്തിലേക്ക് ഫസ്റ്റ് ബെൽ മുഴക്കുന്നുണ്ട്. വിവിധ സ്കൂളുകളിലൂടെയും ഒരുക്കങ്ങളിലൂടെയും...
എഴുമറ്റൂർ സ്കൂളിലെ
ബസ് കട്ടപ്പുറത്തായിട്ട് അഞ്ച് വർഷം
മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ബസ് സർവീസ് മുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിട്ടു. 2012-13ൽ അന്നത്തെ എം.എൽ.എ രാജു ഏബ്രഹാമിന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് നാല് വർഷമാണ് ഉപയോഗിച്ചത്. ഇൻഷുറൻസ് തുക അടയ്ക്കുന്നത് മുതൽ ബുദ്ധിമുട്ടായിരുന്നു. പി.ടി.എയും അദ്ധ്യാപകരും ജനപ്രതിനിധികളും സഹകരിച്ച് തുക കണ്ടെത്തുകയായിരുന്നു. വാഹനം റീ ടെസ്റ്റ് നടത്താൻ ടയറുവാങ്ങാനും പെയിന്റിംഗിനുമായി അദ്ധ്യാപകർ പണം നൽകിയെങ്കിലും തുടർവർഷങ്ങളിൽ മെയിന്റെനൻസും ഡീസൽ ചെലവും ഡ്രൈവരുടെ ശമ്പളവും അധിക ബാദ്ധ്യതയായി.
2400ൽ അധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ പന്ത്രണ്ട് ക്ലാസുകളിലായി 400 ൽ താഴെയെ ഹാജരുള്ളൂ. അദ്ധ്യാപകർ ഒാട്ടോറിക്ഷ ക്രമീകരിച്ചാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നത്. ഉപയോഗശൂന്യമായ ബസ് ലേലം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |