വൈപ്പിൻ: വൈപ്പിൻ- മുനമ്പം ദേശീയ പാതയിൽ എളങ്കുന്നപ്പുഴ നട ബസ് സ്റ്റോപ്പിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. മാലിന്യം തള്ളുന്നയിടത്ത് നായകൾ കൂട്ടമായി എത്തുന്നതും നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്.
സൽക്കാര ചടങ്ങുകഴിഞ്ഞ് ഭക്ഷണാവശിഷ്ടങ്ങൾ വലിയ ചാക്കുകളിലാക്കി അടക്കമാണ് മാലിന്യം തള്ളുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കൾ കൂട്ടമായി ഈ അവശിഷ്ടങ്ങൾക്കായി കടിപിടികൂടുന്നത് കുട്ടികളെ ഉൾപ്പെടെ ഭീതിയിലാക്കുന്നു. ഭക്ഷ്യാവശിഷ്ടങ്ങൾ ചീഞ്ഞുനാറുമ്പോൾ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് പരിസരവാസികൾ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ പഞ്ചായത്തിനു മുന്നിൽ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് ജനപഥം ജനകീയ സമിതി പ്രസിഡന്റ് ടി. എം.സുകുമാരപിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |