കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ദുബായിൽ നിന്ന് ഉടൻ കേരളത്തിലേക്ക് കൊണ്ടുവരും. പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ കോൺസുലേറ്റ് വഴി പ്രത്യേക യാത്രാ രേഖ തയ്യാറാക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികൾ ഇന്നലെ ആരംഭിച്ചിരുന്നു.
ജോർജിയയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെയാണ് ദുബായിലെത്തിയത്. മേയ് 24ന് വൈകുന്നേരത്തിനകം കൊച്ചിയിലെത്തിയില്ലെങ്കിൽ ഇന്റർപോൾ മുഖേന റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു നടന് മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടാതെ വിജയ് ബാബു വിദേശത്ത് നിന്ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസ് കേസെടുക്കുന്നതിന് മുമ്പാണ് വിജയ് ബാബു വിദേശത്തേക്ക് പോയതെന്നും, പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ തിരിച്ചു വരാനാകാത്ത സ്ഥിതിയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
എന്നാൽ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് നടൻ വിദേശത്തേക്ക് കടന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതോടെയാണ് പ്രതി നാട്ടിലെത്തിയതിന് ശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |