SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 PM IST

കുത്തബ് മിനാറിലെ ക്ഷേത്രങ്ങളിൽ പുനരുദ്ധാരണം നടത്താൻ സാധിക്കില്ല, ആരാധന നടത്താനും അനുവദിക്കില്ല; കോടതിയിൽ നിലപാട് കടുപ്പിച്ച് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ

qutub-minar

ന്യൂഡൽഹി: കുത്തബ് മിനാറിനുള്ളിലെ ക്ഷേത്രങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അപേക്ഷയെ എതിർത്ത് ആർക്കിയോളിക്കൽ സർവേ ഒഫ് ഇന്ത്യ (എ എസ് ഐ). സാകേത് കോടതിയിലാണ് എ എസ് ഐ ഇക്കാര്യം വ്യക്തമാക്കിയത്.

1914 മുതൽ കുത്തബ് മിനാർ ഒരു സംരക്ഷിത സ്മാരകമാണ് അതിന്റെ ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ല. സംരക്ഷിത സ്മാരകം എന്ന പദവി നൽകുന്ന സമയത്ത് ഇത്തരം ഒരു കാര്യം നിലവിലുണ്ടായിരുന്നില്ല, അതിനാൽ ഇതിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനാവില്ല, എ എസ് ഐ പറയുന്നു.

കുത്തബ് മിനാർ നിർമിച്ചത് രാജാ വിക്രമാദിത്യനാണെന്നും, സൂര്യന്റെ ദിശ പഠിക്കാനുള്ള സ്തംഭം ആയിട്ടാണ് ഇത് പണികഴിപ്പിച്ചതെന്നും എ എസ്‌ ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ അവകാശപ്പെട്ടതിനെത്തുടർന്നാണ് കുത്തബ് മിനാർ വിവാദം ആരംഭിച്ചത്.

കുത്തബ് മിനാർ സമുച്ചയം നിർമ്മിക്കാൻ പഴയ ക്ഷേത്രങ്ങൾ നശിപ്പിച്ചു എന്നത് ചരിത്രപരമായ വസ്തുതയാണ്. എന്നാൽ 1914 മുതൽ സംരക്ഷിക്കപ്പെടുന്ന ഈ സ്മാരകത്തിൽ ആരാധന നടത്താൻ ആർക്കും അവകാശമില്ലെന്നും എ എസ് ഐ ചൂണ്ടിക്കാട്ടുന്നു.

കുത്തബ് മിനാറിൽ ഉദ്ഖനനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് എ എസ് ഐയോട് സാംസ്കാരിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മിനാരത്തിന്റെ തെക്ക് ഭാഗത്തുള്ള മസ്ജിദിൽ നിന്ന് 15 മീറ്റ‌ർ അകലെ ഖനനം ആരംഭിക്കാമെന്നാണ് മന്ത്രാലയത്തിന്റ സെക്രട്ടറി ഗോവിന്ദ് മോഹൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.