വിവാഹ ചടങ്ങുകൾ പൂർത്തീകരിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കവേ വരൻ തലചുറ്റി നിലത്തു വീണു. എന്നാൽ വരൻ വീണപ്പോഴാണ് വധുവും അവരുടെ വീട്ടുകാരും മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്. വരൻ കഷണ്ടിയാണെന്നും വിഗ്ഗാണ് ധരിച്ചതെന്നുമായിരുന്നു അത്. യുവാവ് ബോധക്ഷയത്താൽ നിലത്ത് വീണപ്പോൾ തലയിൽ നിന്നും വിഗ്ഗ് ഊരിവീണതോടെയാണ് വധുവിന് യാഥാർത്ഥ്യം മനസിലായത്. ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം.
കാൺപൂർ സ്വദേശിയായ വരനും ഉന്നാവ് സ്വദേശിനിയായ വധു. വിവാഹ ചടങ്ങുകൾ പകുതിയിൽ എത്തിയപ്പോഴാണ് യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതോടെ പന്തലിൽ തലചുറ്റി വീഴുകയും, വീഴ്ചയിൽ തലയിലെ വിഗ്ഗ് ഊരിപ്പോവുകയുമായിരുന്നു. കഷണ്ടിയാണെന്ന് വരൻ മറച്ചുവച്ചതിൽ പ്രകോപിതയായ വധു വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു, ഇവർക്ക് പിന്തുണയുമായി കുടുംബക്കാരും എത്തി. എന്നാൽ വരന്റെ ആളുകൾ വധുവിന്റെ വീട്ടുകാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നങ്ങൾ അവസാനിപ്പിച്ചത്. തങ്ങളെ കബളിപ്പിച്ചു എന്ന പരാതിയാണ് വധുവിന്റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. വിവാഹത്തിനായി അഞ്ചര ലക്ഷത്തോളം രൂപ ചെലവായെന്നും അത് നൽകണമെന്നും വരന്റെ വീട്ടുകാരോട് അവർ ആവശ്യപ്പെട്ടു. തുടർന്ന് വരന്റെ വീട്ടുകാർ തുക നൽകാമെന്ന് സമ്മതിച്ച് മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |