ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്‌ക്കിടെ ജപ്പാൻ അതിർത്തിയിൽ യുദ്ധവിമാനം പറത്തി പ്രകോപനം സൃഷ്‌ടിക്കാൻ ശ്രമിച്ച് റഷ്യയും ചൈനയും. അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ക്വാഡ്. സംഭവത്തിൽ ആശങ്കയും അതൃപ്‌തിയും ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി അറിയിച്ചു. മേഖലാ സുരക്ഷയെക്കുറിച്ച് ക്വാഡ് രാജ്യത്തലവന്മാർ ചർച്ച ചെയ്യുമ്പോഴായിരുന്നു സംഭവം. ജപ്പാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചില്ലെങ്കിലും ഇരു രാജ്യങ്ങളുടെയും നടപടിയെ ജപ്പാൻ ശക്തമായി എതിർത്തു.
കഴിഞ്ഞ നവംബർ മാസത്തിന് ശേഷം ഇത് നാലാമത്തെ തവണയാണ് റഷ്യയും ചൈനയും ജപ്പാന്റെ അതിർത്തിയിൽ വ്യോമ അഭ്യാസം നടത്തുന്നത്. രണ്ട് ചൈനീസ് ബോംബർ വിമാനങ്ങളും രണ്ട് റഷ്യൻ ബോംബർ വിമാനങ്ങളുമാണ് കിഴക്കൻ ചൈന കടലിൽ എത്തിയതെന്ന് നൊബുവോ കിഷി പറഞ്ഞു. ഇതിന് ശേഷം രണ്ട് ചൈനീസ് യുദ്ധവിമാനങ്ങൾകൂടി ഇവയ്‌ക്കൊപ്പം ചേർന്നു. പ്രദേശത്തെ തൽസ്ഥിതി തകർക്കാൻ ചില രാജ്യങ്ങൾ മനപൂർവം ശ്രമിക്കുകയാണെന്ന് ക്വാഡ് സഖ്യം അഭിപ്രായപ്പെട്ടു.
റഷ്യയുടെ യുക്രെയിൻ യുദ്ധവും ചൈന മേഖലയിൽ നടത്തുന്ന വിവിധ കൈകടത്തലുകളുമാണ് ക്വാഡ് സഖ്യം ഇത്തരത്തിൽ അഭിപ്രായമുയർത്താൻ കാരണം. അയൽരാജ്യങ്ങളായ റഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുളള അതിർത്തി സംരക്ഷിക്കാൻ ജപ്പാൻ ഇടയ്‌ക്കിടെ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തിയിൽ അയക്കാറുണ്ട്. മിക്ക തവണയും ചൈനയെ പ്രതിരോധിക്കാനും ഇടയ്‌ക്ക് റഷ്യയെ പ്രതിരോധിക്കാനുമാണിത്.
VIDEO: Chinese H-6K bombers and Russian Tu-95MS bombers conducted regular joint strategic patrols above the Sea of Japan, E.China Sea and West Pacific on Tue. The aircraft abided by intl regulations and did not violate any other country's airspace: Russian Defense Ministry pic.twitter.com/771mVKjqW0
— Global Times (@globaltimesnews) May 24, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |