റഷ്യ-ഉക്രൈൻ യുദ്ധം അവസാനത്തിലേക്ക് എത്തുമ്പോൾ, ലോകത്ത് മറ്റൊരു യുദ്ധകാഹളം. ഒരു ലോക വമ്പൻ, കുഞ്ഞൻ രാജ്യത്തെ ആക്രമിക്കുന്ന യുദ്ധം. തായ്‌വാനെ ആക്രമിക്കാൻ ചൈന ഒരുങ്ങുന്നതായുളള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെനാളായി പറയുന്നുണ്ട്. ആക്രമണം എപ്പോഴെന്നുള്ള വിവരം പുറത്തായില്ലെങ്കിലും ചൈന ഒരുക്കങ്ങൾ തകൃതിയായി നടത്തുന്നെന്ന വിവരം പല തവണയായി പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒരു ചൈനീസ് മനുഷ്യാവകാശ പ്രവർത്തക പുറത്തുവിട്ട വീഡിയോയിൽ ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തായ്‌വാൻ ആക്രമണത്തിന്റെ ആലോചനകൾ നടത്തുന്നത് കാണാം.
ഏകദേശം 57 മിനിട്ട് നീണ്ടുനിൽക്കുന്ന യൂട്യൂബ് വീഡിയോ ആണ് ജെന്നിഫർ സെംഗ് എന്ന മനുഷ്യാവകാശ പ്രവർത്തക പുറത്തുവിട്ടത്. തായ്വാന് എതിരെ സൈനിക ആസൂത്രണവും യുദ്ധവിന്യാസവും എങ്ങനെ വേണം എന്ന രഹസ്യയോഗമാണ് നടന്നത്. പാർട്ടി സെൻട്രൽ കമ്മിറ്റിയുടെയും പ്രസിഡന്റ് ഷിയുടെയും ഉത്തരവുകൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുക, നിർണായകമായ വിജയം കൈവരിക്കാൻ മുന്നേറുക എന്നതാണ് സൈനിക മേധാവികൾക്ക് യോഗത്തിൽ ലഭിച്ച നിർദ്ദേശം എന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉന്നത ഉദ്യോഗസ്ഥൻ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാർഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |