ആലപ്പുഴ: എതിർഭാഗത്ത് നിന്ന് വന്ന കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഉരഞ്ഞതിനെ തുടർന്നുള്ള തർക്കം കയ്യേറ്റത്തിൽ കലാശിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരിക്കേറ്റു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ കൊറ്റംകുളങ്ങര പുത്തൻമഠം പി.എൻ.മധു (53)വിനാണ് വലതുകൈയിലെ തള്ളവിരലിന് പരിക്കേറ്റത്. പുളിങ്കുന്ന് - ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ചമ്പക്കുളം പഞ്ചായത്ത് വളവിലെ വീതി കുറഞ്ഞ റോഡിലെത്തിയപ്പോഴാണ് എതിർഭാഗത്ത് നിന്ന് വന്ന കാറുമായി ഉരഞ്ഞത്. അസഭ്യം പറഞ്ഞ കാർ യാത്രികൻ ഡ്രൈവർ കാബിന്റെ വാതിൽ വലിച്ചടച്ചപ്പോഴാണ് മധുവിന്റെ വിരലിന് പരിക്കേറ്റത്. ആദ്യം ചമ്പക്കുളം പി.എച്ച്.സിയിലും, തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും, ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. വിരലിന് നാല് സ്റ്റിച്ചുണ്ട്. ട്രിപ്പ് മുടക്കിയതായി കാട്ടി കെ.എസ്.ആർ.ടി.സിയും, കണ്ടക്ടർ മർദ്ദിച്ചതായി കാർ യാത്രികരും നെടുമുടി പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |