പത്തനംതിട്ട : തൈക്കാവ് സ്കൂളിന് ഗേറ്റ് സ്ഥാപിക്കാൻ നിർദേശം നൽകി ബാലാവകാശ കമ്മിഷൻ. പതിനഞ്ച് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് നിർദേശത്തിൽ പറയുന്നുണ്ട്.
പൊതുവഴി പോലെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് തൈക്കാവ് സ്കൂളിനകത്ത് കൂടി യാത്രക്കാർ സഞ്ചരിക്കുന്നതിൽ ബാലാവകാശ കമ്മിഷന് പരാതി ലഭിച്ചതോടെയാണ് നിർദേശം. വലിയ വാഹനങ്ങൾ സ്കൂളിനകത്ത് കൂടി കടന്ന് പോകുന്നതിനാൽ സ്കൂളിന്റെ പിറകിൽ വലിയ വെള്ളക്കെട്ടുമുണ്ട്. ചെറിയ കുട്ടികളുടെ ക്ലാസിനടുത്താണ് വെള്ളക്കെട്ടുള്ളത്. നിരവധിപേർ ഇതുവഴി കാൽനടയായും പോകാറുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്യം അധികമായതിനാൽ നിരവധി പേർ പരാതികളുമായെത്തിയിട്ടുണ്ട്. മുമ്പ് കഞ്ചാവ് സംഘങ്ങളേയും ഇവിടെ നിന്ന് പിടികൂടിയിരുന്നു. സ്കൂളിന് ഇരുവശവും ഗേറ്റ് ഇട്ട് പൂട്ടണമെന്നാണ് നിലവിൽ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. പത്തനംതിട്ട നഗരസഭാ സെക്രട്ടറിയ്ക്കാണ് കമ്മിഷന്റെ നിർദേശം. എഴുപതിനായിരം രൂപയുടെ എസ്റ്റിമേറ്റ് ആണ് ഇതിനായി നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. വേഗത്തിൽ തന്നെ പണി പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |