തൃശൂർ: തന്റെ മുൻപിലെത്തുന്ന രോഗികളെ പുഞ്ചിരിയോടെയും സൗമ്യതയോടെയും സ്വീകരിച്ചിരുന്ന ഡോക്ടറായിരുന്നു അശോകൻ. ത്വക്ക് രോഗ ചികിത്സാ രംഗത്ത് സംസ്ഥാനത്തെ പ്രഗത്ഭ ഡോക്ടറുമായിരുന്നു.
ആതുര സേവനരംഗത്ത് ഇത്രയും മനുഷ്യത്വത്തോടെ പെരുമാറുന്ന ഡോക്ടർമാരിൽ മുന്തിയസ്ഥാനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. രോഗികൾ ഫീസ് നൽകിയില്ലെങ്കിലും പരിഭവമില്ല. ഒരിക്കൽ പോലും ഫീസ് ചോദിച്ച് വാങ്ങിയിരുന്നില്ല. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഇവിടെയെല്ലാം ചികിത്സയ്ക്കൊപ്പം മെഡിക്കൽ കോളേജുകളുടെ വികസനത്തിനായും പ്രയത്നിച്ചു. തൃശൂർ നെഞ്ച് രോഗാശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കാലം പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എതാനും വർഷം സൂപ്രണ്ടായും പ്രവർത്തിച്ചു.
നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ പുതുതായി എത്തുന്ന ഡോക്ടർമാർ പലപ്പോഴും അടുത്തകാലം വരെ സംശയനിവാരണത്തിനും മറ്റും എത്തിയിരുന്നത് അശോകൻ ഡോക്ടറുടെ അടുത്താണ്. തൃശൂർ ജില്ലാ യോഗ അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്നു. നേത്രരോഗ വിദഗ്ദ്ധയും തൃശൂർ മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസറുമായ ഡോ.കെ.സുനീതിയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |