പെരിന്തൽമണ്ണ: നിരോധിക്കപ്പെട്ട ഹാൻസ് തുടങ്ങി ലഹരി വസ്തുക്കളുടെ ചാക്കുകൾ പുഴയിൽ തള്ളിയ നിലയിൽ കണ്ടെത്തി. രാമപുരം കരിഞ്ചാപ്പാടി ചൊവ്വാണപുഴയിൽ നിന്നാണ് ആറ് ചാക്കുകളിലായി ഒൻമ്പതിനായിരത്തിലധികം പാക്കറ്റുകൾ പുഴയിൽ നിന്ന് കിട്ടിയത്. ഒരുചാക്കിൽ 30 എണ്ണ പ്രകാരം 50 വലിയ പാക്കറ്റുകളാണുള്ളത്.
സൂര്യ ക്ലബ് ചൊവ്വാണയുടെ പ്രവർത്തകരായ കുട്ടക്കാടൻ നിസാർ ബാബു, കെ.സഫീർ, ബഷീർ, ഷൗക്കത്ത്, സി.കെ ബാബു, സി.കെ.ഉമ്മർ, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ ചാക്കുകൾ കണ്ടെത്തിയത്. തുടർന്ന് കൊളത്തൂർ പൊലീസ്, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിച്ചു. എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ സലാം, വി. കുഞ്ഞിമുഹമ്മദ്, ഡി. ഷിബു, കെ.എസ് അരുൺ കുമാർ, ഹബീബ് റഹ്മാൻ, തേജസ്, രാജേഷ്, കെ.പി സലീന, പഞ്ചായത്ത് മെമ്പർ പി.ആർ ശശി മേനോൻ എന്നിവർ സ്ഥലത്തെത്തി. ചാക്കുകൾ നശിപ്പിക്കുന്നതിനായി കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |