തിരുവനന്തപുരം: നിയമത്തിന്റെ പരിധിക്കകത്ത് നിന്ന് നൽകാവുന്ന പരമാവധി ശിക്ഷയാണ് വിസ്മയ കേസിൽ കോടതി നൽകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നതായും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഈ വിധി നമുക്കെല്ലാം താക്കീതും പാഠവുമാകട്ടെ. പെൺമക്കളെ ധൈര്യശാലികളായി വളർത്താനും നിർഭയരായി ജീവിക്കാനും അവസരം ഒരുക്കുക, പണവും പണ്ടവും പറമ്പും ചോദിച്ചുവരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുത്. വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചമാകണം. ഇതാവട്ടെ വിസ്മയയ്ക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി. മാതാപിതാക്കളെയും സഹോദരനെയും ചേർത്തു പിടിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |