കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യയോട് 50 കോടി യു.എസ് ഡോളർ വായ്പ ചോദിക്കാനൊരുങ്ങി ശ്രീലങ്ക. തീരുമാനത്തിന് ശ്രീലങ്കൻ ക്യാബിനറ്റ് അംഗീകാരം നൽകി. നേരത്തേ, 50 കോടി ഡോളറും പിന്നാലെ 20 കോടി ഡോളറും ഇന്ത്യ ശ്രീലങ്കയ്ക്ക് വായ്പയായി നൽകിയിരുന്നു.
അതേ സമയം, രാജ്യത്ത് ഇന്ധനവില ഇന്നലെ സർവ്വകാല റെക്കോഡിലെത്തി. പെട്രോൾ ലിറ്ററിന് ഇന്നലെ 338ൽ നിന്ന് 420 ശ്രീലങ്കൻ രൂപയായി ( 90.50 ഇന്ത്യൻ രൂപ ) ഉയർത്തി. ഡീസൽ വില 289ൽ നിന്ന് 400 ശ്രീലങ്കൻ രൂപയായും ( 86.19 ഇന്ത്യൻ രൂപ ) ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |