അതിജീവിതയായ നടിക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും താൻ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് അവർ പങ്കുവയ്‌ക്കുന്നത്. തകരുമെന്നുറപ്പുള്ള ഒരേ പാലത്തിലൂടെ സഞ്ചരിക്കുന്നവർ, ഒരേ കലത്തിൽ വേവുന്ന വറ്റുകൾ, തോൽക്കുമെന്നുറപ്പുള്ള യുദ്ധങ്ങളിലെ പടയാളികൾ എന്നിങ്ങനെ ഒറ്റക്കുടക്കീഴിലെന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ഒപ്പം നിൽക്കുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം..
'ആരൊക്കെ സപ്പോർട്ട് ചെയ്യുന്നു എന്നു നോക്കിയല്ല ഒപ്പം നിൽക്കുന്നത്. തകരുമെന്നുറപ്പുള്ള ഒരേ പാലത്തിലൂടെ സഞ്ചരിക്കുന്നവർ, ഒരേ കലത്തിൽ വേവുന്ന വറ്റുകൾ, തോൽക്കുമെന്നുറപ്പുള്ള യുദ്ധങ്ങളിലെ പടയാളികൾ എന്നിങ്ങനെ ഒറ്റക്കുടക്കീഴിലെന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ഒപ്പം നിൽക്കുന്നത്. ഇപ്പോഴും പറയുന്നു ആരു കൂടെയില്ലെങ്കിലും ഒപ്പമുണ്ടാകുമെന്ന്.' ഇങ്ങനെയായിരുന്നു ശാരദക്കുട്ടി എഴുതിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ ഒപ്പം നിന്ന സർക്കാർ ഇപ്പോൾ കൂടെയില്ലെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി അതിജീവിതയായ നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റുവഴികളില്ലെന്നും അവർ ഹർജിയിൽ വ്യക്തമാക്കി.
എന്നാൽ ഇതിന് പിന്നാലെ സർക്കാരിന്റെ ഭാഗത്ത് നിന്നു തന്നെ കഴിഞ്ഞ ദിവസങ്ങളിൽ അതിജീവിതയ്‌ക്കെതിരെ എതിർശബ്ദങ്ങൾ ഉയർന്നിരുന്നു. തുടർന്ന് സമൂഹത്തിന്റെ പലതട്ടിൽ നിന്നും കനത്ത പ്രതിഷേധവും ഉടലെടുത്തു. ഒടുവിൽ തിടുക്കപ്പെട്ട് കേസന്വേഷണം അവസാനിപ്പിക്കേണ്ട നിലപാടിലേക്ക് സർക്കാർ എത്തിയിട്ടുണ്ട്. അതിജീവിതയായ നടിയ്‌ക്കൊപ്പമാണ് സർക്കാരെന്നും നീതി അവർ ലഭിക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |