കോഴിക്കോട്: ഫ്ലാറ്റിൽ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റാണ് യുവാക്കൾ കൊള്ളയടിച്ചത്.
ഫ്ലാറ്റിലുണ്ടായിരുന്ന യുവതികളെയും യുവാക്കളെയും സംഘം അക്രമിച്ചു. ഇവരുടെ പക്കൽ നിന്നും 17000 രൂപയും മൊബെെൽ ഫോണുകളും ജാക്കറ്റുമൊക്കെ ഇവർ ഭീഷണിപ്പെടുത്തി കരസ്ഥമാക്കുകയായിരുന്നു.
കവർച്ച നടത്തിയ അരുൺ ദാസ് (28 ) ഇസ്‌മായിൽ (25), അമൽ (22 ) എന്നിവരെ മെഡിക്കൽ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് കവർച്ച നടന്നത്. ചേവായൂർ സ്വദേശി അബ്ദുൽ റഷീദ് ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് മലപ്പുറം സ്വദേശി അബ്‌ദുൽ ജലീലാണ് സെക്സ് കേന്ദ്രം നടത്തിയിരുന്നത്. സെക്സ് റാക്കറ്റിന്റെ പ്രധാനിയായ ഇയാളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന അന്യ സംസ്ഥാന പെൺകുട്ടികളെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ഓൺലൈൻ സൈറ്റുകളിലൂടെയും ഇടപാട് ഉറപ്പിച്ച ശേഷം കസ്റ്റമർക്ക് എത്തിച്ച് നൽകുകയായിരുന്നു അബ്ദുൽ ജലീൽ ചെയ്തിരുന്നത്. സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടുപിടിച്ച് അവർക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കവർച്ച നടത്തിയ മുതലുകളും പണവും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |