തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പി.ഡബ്ല്യു.ഡി വകുപ്പിന്റെ ചോര കുടിക്കാനൊരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിമർശനമുന്നയിക്കാം. എന്നാൽ, ഇതുമായി ബന്ധമില്ലാത്ത വിഷയത്തിൽ ആരെങ്കിലും പറയുന്നത് കേട്ട് അദ്ദേഹം ചാടിപ്പുറപ്പെടരുതായിരുന്നു. കൂളിമാട് പാലവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസിന്റെ റിപ്പോർട്ട് വന്നശേഷം പ്രതികരിക്കും. പാകപ്പിഴ കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകും.
പ്രതിപക്ഷത്തിന് വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ, പാലാരിവട്ടം പാലത്തിന്റെ ഹാംഗ്ഓവറിലാണ് ഇതിനെ പ്രതിപക്ഷം വിവാദമാക്കുന്നത്. അത് വ്യത്യസ്തമായ പ്രശ്നങ്ങളാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ പാലം വിവാദം ഒരു ഫലവും ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |